Face-to-Face

കേരളത്തിൽ നിന്നെത്തിയ അതിഥികളുമായി നടന്ന മുഖാമുഖത്തിൽ പ്രമുഖ എഴുത്തുകാരായ എം. മുകുന്ദൻ, സക്കറിയ, ഇ. സന്തോഷ് കുമാർ, നന്ദിനി മേനോൻ, പ്രമുഖ ചലച്ചിത്ര സംവിധായകരായ പ്രിയദർശൻ, ഹരികുമാർ, പ്രിയനന്ദനൻ, ഡോ. ബിജു, പത്രപ്രവർത്തകൻ പ്രേംചന്ദ്, തിരക്കഥാകൃത്തും സാമൂഹിക പ്രവർത്തകയുമായ ദീദി ദാമോദരൻ, സരിത മോഹന വർമ്മ, ഗാനരചയിതാവ് ബി. കെ ഹരിനാരായണൻ, പി. എൻ ഗോപീകൃഷ്ണൻ, ചലച്ചിത്രതാരങ്ങളായ ഇർഷാദ്, അനുമോൾ, മൈഥിലി.. തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുത്തു.

Face-to-Face

ചലച്ചിത്രകാരൻ പ്രിയദർശൻ

കൊൽക്കത്ത കൈരളി സമാജം ഹാൾ | 8 June 2024
ചലച്ചിത്രകാരൻ  പ്രിയദർശൻ 1
ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ കൊൽക്കത്തയിലെ മലയാളികളോട് സംസാരിക്കുന്നു.
അടുത്ത ശനിയാഴ്ച (8.6.2024) വൈകിട്ട് 5.30ന് ഇന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായ
മലയാളത്തിൻ്റെ പ്രിയ ചലച്ചിത്രകാരൻ പ്രിയദർശൻ കൊൽക്കത്തയിലെ പ്രേക്ഷകരോട് സംസാരിക്കുന്നു.
താളവട്ടം, ചിത്രം, കിലുക്കം, കാലാപാനി, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ മലയാള സിനിമകളിലൂടെയും തമിഴ്, ഹിന്ദി സിനിമകളിലൂടെയും ഇന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് പ്രിയദർശൻ.
വേദി : കൊൽക്കത്ത കൈരളി സമാജം ഹാൾ, ലേക്ക് ഗാർഡൻസ്
മുഖാമുഖത്തിലേക്ക് ഏവർക്കും സ്വാഗതം
ടീം കൊൽക്കത്ത കൈരളി സമാജം

ശ്രീമതി നന്ദിനി മേനോൻ

KKS, Lake Gardens | 19 April 2019
ശ്രീമതി നന്ദിനി മേനോൻ 1
ശ്രീമതി നന്ദിനി മേനോൻ 2
2019 April 19 ലെ സായാഹ്നം വേറിട്ട ഒരനുഭവത്തിന് KKS ഓഫീസ് അങ്കണം സാക്ഷ്യം വഹിച്ചു ! അതേ, ഒരു പ്രവാസി എഴുത്തുകാരി, കഴിഞ്ഞ 25 വർഷങ്ങളായി വിശാഖപട്ടണത്തെ കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിലെ അറിയപ്പെടുന്ന വ്യക്തിത്വമായ ശ്രീമതി നന്ദിനി മേനോന്റെ, തികച്ചും ഔപചാരികതയില്ലാത്ത, സന്ദർശനമായിരുന്നു അത്.
മലയാളത്തിലെ വിവിധ ആനുകാലികങ്ങളിൽ എഴുതാറുള്ള ശ്രീമതി മേനോൻ ഏറെ ഇഷ്ടപെടുന്നത് യാത്രകളെയാണ്. അങ്ങനെയുള്ള യാത്രയിലെ ഏതാനും അനുഭവങ്ങളാണ് ഇന്നലെത്തെ ഒത്തുകൂടലിൽ പങ്കുവെച്ചത്. മറ്റു പല എഴുത്തുകാരുടെ യാത്രാവിവരണങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്നായി ഇതു മാറിയത്, കേട്ടിരുന്നവർക്കു അവരിൽ നേരിട്ടനുഭവിക്കുന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞു എന്നുള്ളതുകൊണ്ടാണ്.
കൈലാസ യാത്രയിൽ സഹായത്തിനു ഒപ്പം കൂടിയ കുതിരവണ്ടിക്കാരൻ ബഹാദൂർ. ഏതാണ്ട് 8 മണിക്കൂറോളം, അധികവും വിജനമായ സ്ഥലത്തുകൂടി, നീണ്ട യാത്രയിൽ അപരിചിതനായ ആ സാധു മനുഷ്യനിൽ നിന്നും കിട്ടിയ സുരക്ഷിതത്വം. അതുപോലെ അരുണാചൽ പ്രദേശിലെ യാത്രയിൽ സഹായിയായി വന്ന കാർ ഡ്രൈവർ വിജനമായ കുന്നുകൾക്കിടയിലൂടെയുള്ള യാത്രയിൽ പെട്ടെന്ന് കാർ നിർത്തി വളരെ ദൂരെ ഓടിച്ചെന്ന്, അക്രമാസക്തരായി നിന്ന നായക്കൂട്ടങ്ങൾക്കിടയിൽ നിന്നും ‘Yak’ ന്റെ കുഞ്ഞിനെ രക്ഷിച്ചു കൊണ്ടുവന്ന സന്ദർഭം, ഇതൊക്കെ ഞങ്ങളും നേരിട്ടനുഭവിക്കുകയായിരുന്നു. വിവിധ ദേശങ്ങളിലെ സാധാരണക്കാരായ, മണ്ണിന്റെ മക്കളായ മനുഷ്യരിലെ മനുഷ്യത്വത്തിന്റെ, കൃപയുടെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ നിറവ് എത്ര മഹത്തരമാണെന്ന് കാട്ടിത്തരുന്നതായിരുന്നു ശ്രീമതി മേനോന്റെ അനുഭവക്കുറിപ്പ്.
അതുപോലെ കൊൽക്കത്തയിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ആർത്തിരമ്പി വരുന്ന ജനക്കൂട്ടം, ഓഫീസുകളിൽ ജോലി ചെയ്യുന്നവർ, ഗ്രാമീണർ, കൃഷിക്കാർ, വ്യവസായികൾ അങ്ങനെ നിരവധി മേഖലകളിൽ ഉള്ളവർ, ഇവർ സ്റ്റേഷന് പുറത്തോ, വഴിയോരങ്ങളിലോ രവീന്ദ്രസംഗീതം ആലപിക്കുന്നത് കേട്ടാൽ, ധിറുതിയിൽ പോകുന്ന ഈ മനുഷ്യർ ചുണ്ടനക്കികൊണ്ടു അവിടെക്ക് ശ്രദ്ധിക്കുന്ന കാഴ്ച, അത് ജാതി മത രാഷ്ട്രീയ ചിന്തകൾക്കധീതമായി, പണക്കാരനും പാവപെട്ടവനുമെന്ന വ്യത്യാസമില്ലാതെ ഒരു കവിയെ ജനങ്ങൾ എങ്ങിനെ നെഞ്ചിലേറ്റി ലാളിക്കുന്നു എന്നുള്ള നിരീക്ഷണം. അതു കണ്ട ശ്രീമതി മേനോൻ വളരെ ദുഃഖത്തോടെ പറഞ്ഞത്, നമ്മുടെ മലയാളത്തിന്റെ ഒരു കവിക്കും ഇങ്ങനെ ഒരു ഭാഗ്യം ഉണ്ടായില്ലല്ലോ എന്നാണ്.
അപ്രതീക്ഷിതമായി KKS ലെത്തി അല്പസമയം ഞങ്ങൾക്കൊപ്പം ചിലവഴിച്ചതിനും അനുഭവങ്ങൾ പങ്കു വച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.

ബി. കെ ഹരിനാരായണൻ

കൊൽക്കത്ത കൈരളി സമാജം ഹാൾ, ലേക്ക് ഗാർഡൻസ് | 28 January 2018
ബി. കെ ഹരിനാരായണൻ 1
ബി. കെ ഹരിനാരായണൻ 2
ഓലഞാലിക്കുരുവിയും മിനുങ്ങും മിന്നാമിനുങ്ങുമെഴുതിയ, വളരെ ചുരുങ്ങിയ നാളുകള്ക്കുള്ളില് ജനപ്രിയനായിത്തീര്ന്ന യുവ കവിയും ഗാനരചയിതാവുമാണ് ബി. കെ ഹരിനാരായണന്. 1983 എന്ന സിനിമയിലെ ഗാനരചനയ്ക്ക് ഫിലിംഫെയര് പുരസ്‌കാരം നേടിയതുള്പ്പെടെ നിരവധി ബഹുമതികള് കരസ്ഥമാക്കിയ പ്രതിഭാശാലിയാണ് ഇദ്ദേഹം. ഭാഷാപോഷിണി അടക്കം മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില് കവിതകള് പ്രസിദ്ധീകരിച്ചുവരുന്നു.
കൊല്ക്കത്ത കൈരളി സമാജത്തിന്റെ അങ്കണത്തില് നാളെ (28.1.18) ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നമുക്ക് ഒത്തുകൂടാം.
അനൗപചാരികമായ ഈ കൂട്ടായ്മയില് നമുക്ക് അദ്ദേഹത്തോട് സംവദിക്കാം.

 

Go To Top